Thursday, July 13, 2017

ഒരു മഴക്കാലത്തു സ്കൂൾ വരാന്തയിൽ

ഒരു മഴക്കാലത്തു സ്കൂൾ വരാന്തയിൽ 
നമ്മൾ മാത്രം തനിച്ചായത് ഓർക്കുന്നുവോ 
 
നമ്മുടെ കണ്ണുകൾ അന്ന് പരസ്പരം 
നോക്കിയിരുന്നതും മറന്നുവൊ 

കാറ്റിനെ പേടിച് നീ എന്നോട് ചേർന്ന്നിന്നത് നമ്മുടെ കരങ്ങൾ കോർത്തിണക്കിയതും

തണുത്തു മരവിച്ചൊരെൻ അധരത്തെ
നീ ഇളം ചൂടിനാൽ സുഖിപ്പിച്ചതും 

വാരിപ്പുണർന്നു നിന്നെയെൻ 
മാറോടു ചേർത്തണച്ചതും 

വിറയാർന്ന നീ എന്നെ 
നിറകണ്ണുകളാൽ നോക്കിയിരുന്നതും 

Saturday, July 1, 2017

പ്രണയിനിക്കായ്‌

എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിഗൂഢമായൊരു പനനീർ പുഷ്പം മൊട്ടിടുന്നു . പ്രണയിനിയുടെ അധരങ്ങളിലേക്ക്
അതിനെ എനിക്ക് സമ്മാനിക്കണം .
അതിന്റെ ദളങ്ങൾ ഓരോന്നായി പറിച്ചെടുത്തവളുടെ മുടിയിൽ ചൂടിക്കണം. മുടിയിഴകളെ തലോടി വരുന്ന കാറ്റിന്റെ ഗന്ധത്തിൽ എനിക്കുന്മത്തനാകണം .
നക്ഷത്രങ്ങൾ കണ്ണിറുക്കി കാണിക്കുന്നതും നോക്കി അവളുടെ മടിത്തട്ടിലായ്
തല ചായ്ച്ചുറങ്ങണം

കാത്തിരിപ്പൂ നിനക്കായ്

നമ്മൾ ഒന്നായ് കഥകൾ വായിച്ചു
കവിതകൾ വായിച്ചു

 
വിടപറഞ്ഞകന്നപ്പോളും
പരസ്പരം കത്തുകൾ കൈമാറി

 
ഗ്രീറ്റിംഗ്‌സ് കാർഡുകളും
പനനീർ പൂക്കളും മധുരവും

 
ഇടയ്ക്കിടെ അധിതികളായെത്തി
കണ്ണുകളാൽ വായിക്കാൻ കഴിയാത്ത

 
ചുണ്ടുകളാൽ മൊഴിയാണ് മടിച്ച
എന്നും കേൾക്കാൻ കൊതിച്ച


പ്രണയത്തെ ഹൃദയത്തിന്റെ
ആഴങ്ങളിൽ ഒളിപ്പിച്ചത് നാം 


എന്തിനു വേണ്ടിയായിരുന്നു
എന്നും നമ്മളിരിക്കാറുള്ള


മലഞ്ചെരുവിൻ താഴെ
കുളിർമഞ്ഞിനാൽ മരവിച്ചെങ്കിലും

 
പ്രണയത്തിന്റെ ഇളംചൂട് പകരാൻഇരു
കൈകളും നീട്ടി കാത്തുനിൽപ്പുണ്ടാകും.

ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ



ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ
ഉമ്മാന്റെ കാൽപാദങ്ങൾ കഴുകിയ
വെള്ളത്തിലെന്നെ കുളിപ്പിക്കണേ
ഉമ്മാന്റെ കാലടിക്കുള്ളിലെ മണ്ണ്
കൊണ്ടെന്റെ അടിക്കബർ വിരിക്കണേ
ഉമ്മാന്റെ പ്രാർത്ഥനയിൽ
വെളിച്ചമാകാത്ത ഇരുളുണ്ടോ
ഉമ്മാന്റെ കണ്ണീരിൽ
ശമിക്കാത്തഅഗ്നി ഉണ്ടോ
ഉമ്മ ജീവിച്ചിരിക്കെ മരിക്കുന്നവൻ
എത്ര ഭാഗ്യവാൻ അല്ലെ ....