Tuesday, January 17, 2017

നാൻ മരിച്ചാൽ

നാൻ മരിച്ചാൽ

എന്നെ വെള്ള പുതച്ചു കിടത്തിയത്
കണ്ടു നിന്റെ ഹൃദയം തകരരുത്
പല്ലു കടിച്ചുപിടിച്ചെങ്കിലും
മെല്ലെ ഒന്ന് മന്ദഹസിച്ചീടണം

പ്രണയത്താൽ മാത്രം നീ  നോക്കി
യിരുന്നോരാ നോട്ടം  നോക്കിയൊരിത്തിരി
സമയം ഇരിക്കണം നിൻ
കൈകൾകോർത്തെന്നിലായ്

കവിളിലായ് മെല്ലെ നീ നുള്ളണം
പിന്നെ കുസൃതിയാൽ എന്നും
വിളിക്കുമാ കള്ളനെന്നെന്നെ
നീ ഇന്നും വിളിക്കണം

സ്നേഹത്താൽ ചുംബിച്ചിടുമാ
ചുംബനം എൻ നെറ്റിയിൽ ഒന്നമർത്തി
ചുംബിക്കണം നിൻ മിഴികൾ മെല്ലെയടച്ചു സാധ്യമെങ്കിൽ മൂന്നുവട്ടം

ചലനമറ്റൊരെൻ ജഡം നിൻ
കണ്ണിലേക്കായ് നോക്കവേ
നിന്റെ മൃദുലമാം കൈകൾ
കൊണ്ടത്‌ മെല്ലെ അടക്കണം

പിഞ്ചോമന മക്കളെ കുളിപ്പി-
ക്കുമ്പോലെ എന്നെയും
നീ കുളിപ്പിക്കണം നല്ലോണം
കണ്ണിലൊന്നും സോപ്പ് ആവാതെ

അവസാനമായി മൂന്നു കഷ്ണം
തുണിയിൽ പൊതിഞ്ഞിടുമ്പോൾ
ആചുണ്ടുകൾ കൊണ്ടൊരു സലാം
ചൊല്ലണം,ചെവിയിൽമെല്ലെ..

നിന്നില്നിന്നുയരുമാ ചെമ്പക
സുഗന്ധതിലെന്നെ  പുരട്ടണം
നിന്റെ ഗന്ധം എനിക്കെന്റെ
ഖബറിൽ വമിക്കണം

ഉറ്റവർ എന്നെയും കട്ടിലിലേറ്റി
മറയുമ്പോൾ നീ മെല്ലെ വന്നു
ഉമ്മറ ജാലകവാതിലിലൂടെന്നെ
എത്തിനോക്കീടണം

നാൻ അകലുന്നതും നോക്കി
എന്നും ഇരിക്കുന്ന പോലെ
നീ അന്നുമിരിക്കണം - നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം-നിന്നെ
ക്കണ്ടു കൊണ്ടെനിക്ക്  യാത്രയാവണം-നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം...

Monday, January 25, 2016

Safalamavatha ormakal

സഫലമാവില്ലെൻ പ്രണയമെങ്കിലും
ഇന്നീ നിശാസന്ധ്യയിൽ
നിരാശകന്റെ
കമീസുമണിഞ്ഞു
നീയുമൊത്തുള്ളോരാ മധുര
സുന്ദര മുഹൂർത്തങ്ങൾ
അയപെറുക്കി
നഷ്ട സ്വപ്നങ്ങളെ
കെട്ടിപ്പുണർന്നൊന്നുറങ്ങിടട്ടെ . .

Friday, January 22, 2016

പ്രവാസം

മാറ്റിവെക്കാം നമുക്ക്‌ നമ്മലെ
മാറ്റി മറിക്കാം കൂടെപ്പിറപ്പുകളെ
ചോരനീരാകുംവരെ  ചുമട് താങ്ങിടാം
ചുട്ടുപൊള്ളുന്ന ചുടുമണലിനെ ച്ചുംബിചിടാം
എങ്കിൽ നാടിനും വീട്ടിനും തനലെകിടാം
അടിമയെന്നാക്കി തിരുത്തിടം വിസ ഉടയോന്റെ കൽകലിൽ
കൊണ്ടു സമര്പ്പിചിടാം
ഉള്ളിലുരങ്ങും  വിഗാരത്തെ ഛെദിച്ചിടാം
വീണ്ടും ഉണരാതിരിക്കാൻ
മനസ്സിനകത്ത് ഒരു കുഴി  കുത്തി
തന്റെ സ്വപ്നങ്ങളും നഷ്ടങ്ങലും
ഒക്കെ കുഴിച്ചു മൂടാം നമുക്ക്
എന്നിട്ട് പിന്നിട്ടു പോന്ന വഴികളിലെ
ഒരു പിടി നലല നാളുകളെ മത്രം
മാറോടണച്ചു നമുക്കൊന്നുറങ്ങാം
എന്നെങ്കിലും ദൈവം മിഴികൾ
തുറന്നെന്നെയും നോക്കിടും
എന്നുള്ള സ്വപ്നവും കണ്ടു കണ്ടങ്ങനെ

അനുരാഗമോഹിനി അറിയുവാനായി

അറിയുമൊ പ്രിയതെ നീ എൻ കഥനങ്ങൾ
അരിയാതെ നോവുന്നോരെൻ വ്യസനങ്ങൾ
അതിനൊന്നുമിനി ഒരു കഥയില്ല എങ്കിലും
അവസാനമില്ലെന്റെ പ്രണയത്തിനിവിടെ

അവനിയിൽ ഞാനിന്ന് ഏകാനെന്നാലും
അണയാത്ത ദീപം എൻ ഹൃദയത്തിലുണ്ട്
അകലെ എൻ മിഴികൾ നിനക്കായ്തൊഴുന്നു
അതി മധുരമൊഴുകുന്ന പുതുജീവനെകാൻ

അരികിലായ് നിന്മാരനണിയുമ്പോയെല്ലാം
അഴകേരും മിഴി നിരഞ്ഞൊഴുകുന്നതെന്തെ
അരയന്ന പിടപോലെ ഒളി മിന്നിടെണ്ടേ
അധരത്തിൽ നിറയേ ചിരി തൂകിടേണ്ടെ 

അനുരാഗ നാളുകൾ  അകമിൽ മറക്കു
അതിലെന്റെ പ്രണയവും അടിവേരറക്കൂ
അലിവാർന്ന നിന്മനം തളരാതെ നൊക്കൂ
അതിനിന്ന് മുതലൊരു പുതു മൂടി ചാർത്തൂ

അറിയുനീഇല്ലൊരു പരിഭവംതെല്ലോളം
അന്നു നീ തന്നൊരാ സ്നേഹം എനിക്കായ്
അതു മതിയെന്നുള്ളിന്റെ താപം ശമിക്കാൻ
അവസാന ശ്വാസം നിലക്കും വരേയ്ക്കും

Thursday, December 31, 2015

എന്നമ്മക്കും ഉണ്ടായിരുന്നു നീ പറഞ്ഞൊരാ ചോരയും നീരും

 

എന്നമ്മക്കും  ഉണ്ടായിരുന്നു 
നീ പറഞ്ഞൊരാ  ചോരയും നീരും
ഒത്തിരി സൌന്ദര്യവും
ഇത്തിരി  നല്ലകാലവും

ഒക്കെയും ഊറ്റിക്കുടിച്ചു 
ഒന്നുമറിയാത്തവനെ പോൽ 
പുലമ്പുന്നു നീ  ഇന്ന്
ഇനിയും മറന്നു എങ്കിൽ 
തിരിഞ്ഞു നോക്കുക
ഇന്നലകളിലെക്ക്

അര്ധനിശയിലെ ചന്ദ്രനാമെന്നമയിൽ
അർദ്ധ ബോദതിൽ നീ 
വരച്ചിട്ട നിൻ കുഴിനഖ  ചാലുകൾ 
ഇന്നും അസ്തമിക്കാതെ 
കിടപ്പുണ്ട് മാറിടത്തിൽ

അരുതെന്ന് പറഞ്ഞു കാലുപിടിച്ചതും 
ആരുമറിയില്ല എന്നലറി നീ 
വാരിപ്പുനർന്നതും 
മറന്നു പോയെങ്കിൽ തിരിഞ്ഞു നൊക്കുക 
ആ ഇരുളാണ്ട രാത്രികളിൽ

പിഴച്ചു പെറ്റന്നമ്മ 
ഊര് തെണ്ടി എന്നെ ഊട്ടുവാൻ 
ഒടുവിലായ് നിനനിൽ 
തിരിച്ചെത്തിയപ്പോൾ ഒറ്റയ്ക്കല്ല
നീ കാണിച്ച പാപത്തിൽ ഉയര്ന്നു 
ഞാനും ഉണ്ടായിരുന്നിന്ന് 

സുമുഖ  യമെന്നമ്മതൻ പൂമുഗത്തിൽ
ണീ തീർത്ത സിഗരട്ട് ചിത്രങ്ങൾ
വിരൂപയാക്കി എങ്കിലും 
സിരസു കുനിച്ചു ഇളകാതെ നൊക്കുക 
കാണുമാ പഴയ കാലത്തിൻ 
നഖചാലുകൾ 

മിഴിനീരു കൊണ്ടെന്നെ  കഴുകി 
ഞാനിന്നു വെളുത്തിരിക്കുന്നു 
അമ്മതൻ സൌധര്യം 
ഇന്നു പകര്ന്നു തന്നെനിക്ക് 
അമ്മിഞ്ഞതിൽ കലര്ത്തി . .

ആരോടുമിന്നോളം പറഞ്ഞതില്ല  
പരിഭവം ഒരിറ്റും
ആർക്കുമൊരു ശല്യമാകാതെ 
പോയിടാം എന്നാലും 
ആവുവോളം തിന്നു തീർത്തോര 
പാവം ജടത്തിൻ 
അസ്ഥി എങ്കിലും ബാക്കിവെക്കുക
എനിക്കുള്ളറിഞ്ഞമ്മേ  എന്നു 
വിളിക്കുവാനെങ്കിലും

                        (എൻ എം കെ. നിട്ടൂർ)