Wednesday, August 27, 2025

വലീദിന്റെ കാലിലെ കെട്ട്

കുറച്ചു ദിവസത്തെ ലീവിന് ശേഷം വിദ്വാൻ വീണ്ടും മദ്രസയിലേക്ക് വന്നതായിരുന്നു , ശരീരത്തിന് വല്യ ഷീണം ഒന്നും തോന്നിയില്ല എങ്കിലും  ഉള്ള എസ്പ്രെഷൻ മുഴുവൻ വാരിക്കോരി ഇട്ടതുകൊണ്ട്തന്നെ ഞങ്ങൾക്ക് പെട്ടന്ന് കാര്യം പിടികിട്ടി,

ഒന്നും മനസ്സിലാവാത്ത പോലെ ഞങ്ങൾ അവനോട് ചോദിച്ചു , എന്ത് പറ്റിയതായിരുന്നു ബല്ലു... ഒരു ദീർഗ്ഗ ശ്വാസം എടുത്തുകൊണ്ടു അവൻ കാര്യം പറഞ്ഞു , എന്റെ കാലിൽ വലിയ ഒരു മുറിവെടോ നല്ല ആഴം ഉണ്ട് . ഒരു നാലിഞ്ചു കനത്തിൽ വെള്ള കോട്ടൺ തുണികൊണ്ട് കെട്ടിയ ആ വലിയ കെട്ട് കൗതുകത്തോടെ ഞങ്ങൾ നോക്കി ഇരുന്നു .
എങ്ങനേ പറ്റിയതാണെന്ന് ചോദിക്കും മുൻപ് തന്നെ കല്ലിൽ തട്ടി ആണിയിൽ വീണതാണെന്ന മറുപടികൊണ്ട് അവൻ ഞങ്ങളുടെ വായടപ്പിച്ചു , ഇപ്പൊ എങ്ങനുണ്ട് ? കുഴപ്പമില്ലടോ ചെറിയ വേദന ഉണ്ട് എന്നാലും കുറവുണ്ട് .  വല്യ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത dr കെട്ടിയ ആ വലിയ കെട്ട് തടവിക്കൊണ്ട് മറുപടി പറഞ്ഞു .
അപ്പോഴാണ് നൗഷാദ് ഉസ്താദിന്റെ അബാബീൽ ന്റെ കാതടപ്പിക്കുന്ന ശബ്ദം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.  അങ്ങനെ എല്ലാരും വർത്താനം ഒക്കെ നിർത്തി നല്ല മക്കളായി മൂപ്പരെ കാത്തിരുന്ന് , അന്നത്തെ വാടക സ്റ്റോറിലെ ഏറ്റവും മുന്തിയ ഇനം ബൾബിന്റെ  പ്രകാശം കണക്കെ ഉള്ള ചിരിയുമായി നൗശാദ്ക്ക വന്നു , പതിവുപോലെ സലാം പറഞ് ഇരുന്നു , ഓരോരുത്തരെ പേരും വിളിച്ചു ഹാജർ എടുക്കുമ്പോ വലീദ് ഹാജർ പറഞ്ഞപ്പോളാണ് ലീവിന്റെ കാര്യം തിരക്കിയത് . 

ഉമ്മാന്റെ (പേരിൽ അവൻ തന്നെ എഴുതിയ) കത്തും കാലിലെ കെട്ടും കണ്ടപ്പോൾ ആദ്യം മൂപ്പർക് വിശ്വാസം ആയിരുന്നെങ്കിലും അവന്റെ  മുഖത്തെ ഓവർ നിഷ്കു കണ്ടപ്പോൾ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ എന്ന് തോന്നിപ്പോയി .
അവനെയും അവന്റെ കുരുത്തക്കേടുകളും നല്ലോണം അറിയാവുന്നത് കൊണ്ട് തന്നെ അങ്ങനെ തോന്നിയതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ , നഷാദ്ഉസ്താദ് എണീറ്റ് വന്നു അവന്റെ കാൽ നന്നായി ഒന്ന് നോക്കി .

കെട്ടാൻ അറിയാത്ത ഏതോ ലാടൻ  (ഹബീബിന്റെ കാലിൽ മുറിവുണ്ടായപ്പോൾ കെട്ടിയ വെള്ളത്തുണി വാങ്ങിക്കൊണ്ടുവന്നു പള്ളികുളത്തിൽ ഇറങ്ങി ഇരുന്നു പുല്ലൂറ അസ്ലമിനെ ഒരുമണിക്കൂർ എടുത്ത്  കെട്ടിച്ച കെട്ടായിരുന്നു) കെട്ട് പോലെ തോന്നിക്കുന്ന വെള്ള ഡബിൾ മുണ്ട് ചീന്തി കെട്ടിയ ആ മുറിവിലേക്ക് ഒന്ന് അമർത്തിയതും ചെങ്ങായി ഇല്ലാത്ത കണ്ണീരിനാൽ കാറാൻ തുടങ്ങി . രണ്ടും കൽപിച്ചു അവനോട് കെട്ടഴിക്കാൻ പറഞ്ഞു . അള്ളോഹ് ചോര നിക്കൂല ഉസ്താദേ എന്ന അവന്റെ ആ വേദന യും പേടിയും കൂടെ കലർന്ന സ്വരം ചെറുതായി മൂപ്പരെ ഒന്ന്ചി ന്തിപ്പിച്ചു . പക്ഷെ ഒരു നെടുവീർപ്പിനു ശേഷം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്തായാലും ഒന്ന് അഴിച്ചു നോക്കാം എന്ന മട്ടിൽ വീണ്ടും അഴിക്കാൻ ആവശ്യപ്പെട്ടു . 

ഇതെല്ലം ഓന്റെ അടവാ ഉസ്താദേ എന്ന ഒറ്റുകാരുടെ ബാഗ്രൗണ്ട് സപ്പോർട്ട് കൂടെ ആയപ്പോൾ അഴിക്കുകയല്ലാതെ വേറെ വഴി ഇല്ലാതെയായി,
ഓരോ കെട്ടും അഴിക്കുമ്പോളും വേദന കൊണ്ട് പുളയുന്ന അവനെ യാതൊരു ദയയും ഇല്ലാതെ ഉസ്താദ് കണ്ണുരുട്ടി കൊണ്ടിരുന്നു . പെൺകുട്ടികൾ ചിലർ ആ പഴുത്ത ആഴത്തിലുള്ള മുറിവ് കണ്ടാൽ വീട്ടിൽ പോയാൽ ഫുഡ്‌ പോലും ഇറങ്ങില്ലലോ എന്ന മട്ടിൽ മുഖം തിരിച്ചു ., അല്ലങ്കിലും പെൺകുട്ടികൾക്ക് അവനോട് പണ്ടേ ഒരു സോഫ്റ്റ്കോൺ ഉണ്ടായിരുന്നു എന്നാണ് അവൻ ഇടക്കിടക്ക് വീമ്പിളക്കാറുള്ളത്.  

എന്നാലും ബോയ്സ് ഉസ്താദിന് ഈ ഒരു കാര്യത്തിൽ കട്ട സപ്പോർട്ട് ആയിരുന്നു .ഒരു മനസ്സുഖം അത്ര തന്നെ, രാവും പകലും കൂടെ നടന്ന് ഉസ്താദിന് ഒറ്റി കൊടുത്ത ദുഷ്ടന്മാരെ നിസ്സഹായതയോടെ നോക്കി അവൻ അടുത്ത കെട്ടും അഴിച്ചു ,

ഒന്ന് രണ്ട് മൂന്ന് നാല്....  എന്താ വലീദേ കെട്ട് തീരുന്നില്ലല്ലോ എന്നായി ., ഒടുവിൽ, എല്ലാ കെട്ടും അഴിച്ചപ്പോൾ നല്ല വെളുത്ത കാലില് ഒരു മുള്ള് കൊണ്ട കലപോലും കാണ്മാനില്ല.... 

5 മീറ്റർ നീളത്തിലുള്ള വെള്ളമുണ്ടിന്റെ കെട്ടയിക്കാൻ പെട്ട പാടും ഓന്റെ ആക്ടിങ് ഉം ഒക്കെ കണ്ട മൂപ്പർ  ദേഷ്യവും,ചിരിയും സങ്കടവും ഒക്കെ കൂടെ ആകെ കിളിപോയ അവസ്ഥയിൽ ഈ ചെങ്ങായീനെ തല്ലണോ കൊല്ലണോ അതോ നാട് കടത്തണോ എന്നറിയാതെ അന്തംവിട്ട് നിന്നു,   

പലതരം അടവും കണ്ടു ശീലമുള്ള ഉസ്താദിനു പക്ഷെ ഇത്ര ഭയാനക വേർഷൻ ഇതാദ്യമായിരുന്നു.

ക്ലാസ്സിലാവട്ടെ ആകെ കൂട്ടച്ചിരിയും,ചെലോൽത് ശെരിയാകും ചെലോൽത് ശെരിയാക്കൂല., എന്തായാലും ഓന്റെ അന്ന് ശെരിയായില്ല എന്ന് ചുരുക്കം.

അതേസമയം ഭൂമി രണ്ടായി പിളർന്ന് ഉള്ളിലോട്ട് പോയാൽ മതിയായിരുന്നു എന്റെ റബ്ബേ എന്ന മട്ടിലുള്ള വലീദിന്റെ ആ നിൽപ്പും ഇന്നും ഓർക്കുമ്പോൾ ചിരി വരും...

(എൻ എം കെ)

Sunday, February 23, 2025

കണ്ണുകൾ നഷ്ടപ്പെട്ടവർ

തിമിരം കീറിമുറിച്ചുകൊണ്ട് 
അവർ തപ്പി തടയുന്നു 

ഉച്ച ഉച്ചിയെ ചുട്ടെരിക്കുന്നു 
ചിലർ തിരക്കിട്ട തിരച്ചിലിൽ തന്നെ 

കടൽത്തീരത്തു മണൽ അരിച്ചും  
മുങ്ങി കുളിച്ചും തിരഞ്ഞു കൊണ്ടിരിക്കുന്നു 

അച്ഛനമ്മമാർ വീടിന്റെ 
മുക്കിലും മൂലയിലും 

പ്രണയിനികൾ തിരയുന്നത് 
ഗുൽമോഹറിൻ ചുവട്ടിലാണ് 

അധ്യാപകർ പഠിപ്പിക്കപ്പെടാത്ത 
പുസ്തക താളുകളിൽ 

നേതാക്കൾ അണികൾക്കിടയിലും 
പാർട്ടി ഓഫീസുകൾക്കുള്ളിലും 

നിയമപാലകർ നിരപരാധികൾ 
ഉറങ്ങുന്ന ജയിലറകൾക്കുള്ളിലും 

കവികൾ പേനത്തുമ്പിലും 
കർഷകർ മണ്ണിൽ കുഴിച്ചും തിരയുന്നു 

ചിലർ കത്തുന്ന ചിതയിലും 
ഖബറിലും സെമിതേരികളിലും 
 
കണ്ണുകൾ കാണാതായാൽ 
തിരയാതെ വയ്യല്ലോ 

( എൻ എം കെ )

Friday, August 25, 2017

നാൻ മരിച്ചാൽ

ഞാൻ മരിച്ചാൽ

എന്നെ വെള്ള പുതച്ചു കിടത്തിയത്
കണ്ടു നിന്റെ ഹൃദയം തകരരുത്
പല്ലു കടിച്ചുപിടിച്ചെങ്കിലും
മെല്ലെ ഒന്ന് മന്ദഹസിച്ചീടണം

പ്രണയത്താൽ മാത്രം നീ  നോക്കി
യിരുന്നോരാ നോട്ടം  നോക്കിയൊരിത്തിരി
സമയം ഇരിക്കണം നിൻ
കൈകൾകോർത്തെന്നിലായ്

കവിളിലായ് മെല്ലെ നീ നുള്ളണം
പിന്നെ കുസൃതിയാൽ എന്നും
വിളിക്കുമാ കള്ളനെന്നെന്നെ
നീ ഇന്നും വിളിക്കണം

സ്നേഹത്താൽ നീ ചുംബിച്ചിടുമാ
ചുംബനം എൻ നെറ്റിയിൽ ഒന്നമർത്തി
ചുംബിക്കണം നിൻ മിഴികൾ മെല്ലെയടച്ചു സാധ്യമെങ്കിൽ മൂന്നുവട്ടം

ചലനമറ്റൊരെൻ ജഡം നിന്റെ
കണ്ണുകളിലേക്ക് നോക്കവേ
നിന്റെ മൃദുലമാം കൈകൾ
കൊണ്ടത്‌ മെല്ലെ അടക്കണം

പിഞ്ചോമന മക്കളെ കുളിപ്പി-
ക്കുമ്പോലെ എന്നെയും
നീ കുളിപ്പിക്കണം നല്ലോണം
കണ്ണിലൊന്നും സോപ്പ് തേക്കാതെ

അവസാനമായി മൂന്നു കഷ്ണം
തുണിയിൽ പൊതിഞ്ഞിടുമ്പോൾ
ആചുണ്ടുകൾ കൊണ്ടൊരു സലാം
ചൊല്ലണം ചെവിയിൽമെല്ലെ

നിന്നില്നിന്നുയരുമാ ചെമ്പക
സുഗന്ധതിലെന്നെ  പുരട്ടണം
നിന്റെ ഗന്ധം എനിക്കെന്റെ
ഖബറിൽ വമിക്കണം

ഉറ്റവർ എന്നെയും കട്ടിലിലേറ്റി
മറയുമ്പോൾ നീ മെല്ലെ വന്നു
ഉമ്മറ ജാലകവാതിലിലൂടെന്നെ
എത്തിനോക്കീടണം

നാൻ അകലുന്നതും നോക്കി
എന്നും ഇരിക്കുന്ന പോലെ
നീ അന്നുമിരിക്കണം - നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം-നിന്നെ
ക്കണ്ടു കൊണ്ടെനിക്ക്  യാത്രയാവണം-നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം...

Thursday, July 13, 2017

ഒരു മഴക്കാലത്തു സ്കൂൾ വരാന്തയിൽ

ഒരു മഴക്കാലത്തു സ്കൂൾ വരാന്തയിൽ 
നമ്മൾ മാത്രം തനിച്ചായത് ഓർക്കുന്നുവോ 
 
നമ്മുടെ കണ്ണുകൾ അന്ന് പരസ്പരം 
നോക്കിയിരുന്നതും മറന്നുവൊ 

കാറ്റിനെ പേടിച് നീ എന്നോട് ചേർന്ന്നിന്നത് നമ്മുടെ കരങ്ങൾ കോർത്തിണക്കിയതും

തണുത്തു മരവിച്ചൊരെൻ അധരത്തെ
നീ ഇളം ചൂടിനാൽ സുഖിപ്പിച്ചതും 

വാരിപ്പുണർന്നു നിന്നെയെൻ 
മാറോടു ചേർത്തണച്ചതും 

വിറയാർന്ന നീ എന്നെ 
നിറകണ്ണുകളാൽ നോക്കിയിരുന്നതും 

Saturday, July 1, 2017

പ്രണയിനിക്കായ്‌

എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിഗൂഢമായൊരു പനനീർ പുഷ്പം മൊട്ടിടുന്നു . പ്രണയിനിയുടെ അധരങ്ങളിലേക്ക്
അതിനെ എനിക്ക് സമ്മാനിക്കണം .
അതിന്റെ ദളങ്ങൾ ഓരോന്നായി പറിച്ചെടുത്തവളുടെ മുടിയിൽ ചൂടിക്കണം. മുടിയിഴകളെ തലോടി വരുന്ന കാറ്റിന്റെ ഗന്ധത്തിൽ എനിക്കുന്മത്തനാകണം .
നക്ഷത്രങ്ങൾ കണ്ണിറുക്കി കാണിക്കുന്നതും നോക്കി അവളുടെ മടിത്തട്ടിലായ്
തല ചായ്ച്ചുറങ്ങണം

കാത്തിരിപ്പൂ നിനക്കായ്

നമ്മൾ ഒന്നായ് കഥകൾ വായിച്ചു
കവിതകൾ വായിച്ചു

 
വിടപറഞ്ഞകന്നപ്പോളും
പരസ്പരം കത്തുകൾ കൈമാറി

 
ഗ്രീറ്റിംഗ്‌സ് കാർഡുകളും
പനനീർ പൂക്കളും മധുരവും

 
ഇടയ്ക്കിടെ അധിതികളായെത്തി
കണ്ണുകളാൽ വായിക്കാൻ കഴിയാത്ത

 
ചുണ്ടുകളാൽ മൊഴിയാണ് മടിച്ച
എന്നും കേൾക്കാൻ കൊതിച്ച


പ്രണയത്തെ ഹൃദയത്തിന്റെ
ആഴങ്ങളിൽ ഒളിപ്പിച്ചത് നാം 


എന്തിനു വേണ്ടിയായിരുന്നു
എന്നും നമ്മളിരിക്കാറുള്ള


മലഞ്ചെരുവിൻ താഴെ
കുളിർമഞ്ഞിനാൽ മരവിച്ചെങ്കിലും

 
പ്രണയത്തിന്റെ ഇളംചൂട് പകരാൻഇരു
കൈകളും നീട്ടി കാത്തുനിൽപ്പുണ്ടാകും.

ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ



ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ
ഉമ്മാന്റെ കാൽപാദങ്ങൾ കഴുകിയ
വെള്ളത്തിലെന്നെ കുളിപ്പിക്കണേ
ഉമ്മാന്റെ കാലടിക്കുള്ളിലെ മണ്ണ്
കൊണ്ടെന്റെ അടിക്കബർ വിരിക്കണേ
ഉമ്മാന്റെ പ്രാർത്ഥനയിൽ
വെളിച്ചമാകാത്ത ഇരുളുണ്ടോ
ഉമ്മാന്റെ കണ്ണീരിൽ
ശമിക്കാത്തഅഗ്നി ഉണ്ടോ
ഉമ്മ ജീവിച്ചിരിക്കെ മരിക്കുന്നവൻ
എത്ര ഭാഗ്യവാൻ അല്ലെ ....