Wednesday, August 27, 2025
വലീദിന്റെ കാലിലെ കെട്ട്
Sunday, February 23, 2025
കണ്ണുകൾ നഷ്ടപ്പെട്ടവർ
Friday, August 25, 2017
നാൻ മരിച്ചാൽ
ഞാൻ മരിച്ചാൽ
എന്നെ വെള്ള പുതച്ചു കിടത്തിയത്
കണ്ടു നിന്റെ ഹൃദയം തകരരുത്
പല്ലു കടിച്ചുപിടിച്ചെങ്കിലും
മെല്ലെ ഒന്ന് മന്ദഹസിച്ചീടണം
പ്രണയത്താൽ മാത്രം നീ നോക്കി
യിരുന്നോരാ നോട്ടം നോക്കിയൊരിത്തിരി
സമയം ഇരിക്കണം നിൻ
കൈകൾകോർത്തെന്നിലായ്
കവിളിലായ് മെല്ലെ നീ നുള്ളണം
പിന്നെ കുസൃതിയാൽ എന്നും
വിളിക്കുമാ കള്ളനെന്നെന്നെ
നീ ഇന്നും വിളിക്കണം
സ്നേഹത്താൽ നീ ചുംബിച്ചിടുമാ
ചുംബനം എൻ നെറ്റിയിൽ ഒന്നമർത്തി
ചുംബിക്കണം നിൻ മിഴികൾ മെല്ലെയടച്ചു സാധ്യമെങ്കിൽ മൂന്നുവട്ടം
ചലനമറ്റൊരെൻ ജഡം നിന്റെ
കണ്ണുകളിലേക്ക് നോക്കവേ
നിന്റെ മൃദുലമാം കൈകൾ
കൊണ്ടത് മെല്ലെ അടക്കണം
പിഞ്ചോമന മക്കളെ കുളിപ്പി-
ക്കുമ്പോലെ എന്നെയും
നീ കുളിപ്പിക്കണം നല്ലോണം
കണ്ണിലൊന്നും സോപ്പ് തേക്കാതെ
അവസാനമായി മൂന്നു കഷ്ണം
തുണിയിൽ പൊതിഞ്ഞിടുമ്പോൾ
ആചുണ്ടുകൾ കൊണ്ടൊരു സലാം
ചൊല്ലണം ചെവിയിൽമെല്ലെ
നിന്നില്നിന്നുയരുമാ ചെമ്പക
സുഗന്ധതിലെന്നെ പുരട്ടണം
നിന്റെ ഗന്ധം എനിക്കെന്റെ
ഖബറിൽ വമിക്കണം
ഉറ്റവർ എന്നെയും കട്ടിലിലേറ്റി
മറയുമ്പോൾ നീ മെല്ലെ വന്നു
ഉമ്മറ ജാലകവാതിലിലൂടെന്നെ
എത്തിനോക്കീടണം
നാൻ അകലുന്നതും നോക്കി
എന്നും ഇരിക്കുന്ന പോലെ
നീ അന്നുമിരിക്കണം - നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം-നിന്നെ
ക്കണ്ടു കൊണ്ടെനിക്ക് യാത്രയാവണം-നിന്നെ
കണ്ടു കൊണ്ടെനിക്ക് യാത്രയാവണം...
Thursday, July 13, 2017
ഒരു മഴക്കാലത്തു സ്കൂൾ വരാന്തയിൽ
നമ്മുടെ കണ്ണുകൾ അന്ന് പരസ്പരം
നീ ഇളം ചൂടിനാൽ സുഖിപ്പിച്ചതും
Saturday, July 1, 2017
പ്രണയിനിക്കായ്
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിഗൂഢമായൊരു പനനീർ പുഷ്പം മൊട്ടിടുന്നു . പ്രണയിനിയുടെ അധരങ്ങളിലേക്ക്
അതിനെ എനിക്ക് സമ്മാനിക്കണം .
അതിന്റെ ദളങ്ങൾ ഓരോന്നായി പറിച്ചെടുത്തവളുടെ മുടിയിൽ ചൂടിക്കണം. മുടിയിഴകളെ തലോടി വരുന്ന കാറ്റിന്റെ ഗന്ധത്തിൽ എനിക്കുന്മത്തനാകണം .
നക്ഷത്രങ്ങൾ കണ്ണിറുക്കി കാണിക്കുന്നതും നോക്കി അവളുടെ മടിത്തട്ടിലായ്
തല ചായ്ച്ചുറങ്ങണം
കാത്തിരിപ്പൂ നിനക്കായ്
നമ്മൾ ഒന്നായ് കഥകൾ വായിച്ചു
കവിതകൾ വായിച്ചു
വിടപറഞ്ഞകന്നപ്പോളും
പരസ്പരം കത്തുകൾ കൈമാറി
ഗ്രീറ്റിംഗ്‌സ് കാർഡുകളും
പനനീർ പൂക്കളും മധുരവും
ഇടയ്ക്കിടെ അധിതികളായെത്തി
കണ്ണുകളാൽ വായിക്കാൻ കഴിയാത്ത
ചുണ്ടുകളാൽ മൊഴിയാണ് മടിച്ച
എന്നും കേൾക്കാൻ കൊതിച്ച
പ്രണയത്തെ ഹൃദയത്തിന്റെ
ആഴങ്ങളിൽ ഒളിപ്പിച്ചത് നാം
എന്തിനു വേണ്ടിയായിരുന്നു
എന്നും നമ്മളിരിക്കാറുള്ള
മലഞ്ചെരുവിൻ താഴെ
കുളിർമഞ്ഞിനാൽ മരവിച്ചെങ്കിലും
പ്രണയത്തിന്റെ ഇളംചൂട് പകരാൻഇരു
കൈകളും നീട്ടി കാത്തുനിൽപ്പുണ്ടാകും.
ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ
ഉമ്മ ബാക്കി നിൽക്കെ നാൻ മരിച്ചാൽ
ഉമ്മാന്റെ കാൽപാദങ്ങൾ കഴുകിയ
വെള്ളത്തിലെന്നെ കുളിപ്പിക്കണേ
ഉമ്മാന്റെ കാലടിക്കുള്ളിലെ മണ്ണ്
കൊണ്ടെന്റെ അടിക്കബർ വിരിക്കണേ
ഉമ്മാന്റെ പ്രാർത്ഥനയിൽ
വെളിച്ചമാകാത്ത ഇരുളുണ്ടോ
ഉമ്മാന്റെ കണ്ണീരിൽ
ശമിക്കാത്തഅഗ്നി ഉണ്ടോ
ഉമ്മ ജീവിച്ചിരിക്കെ മരിക്കുന്നവൻ
എത്ര ഭാഗ്യവാൻ അല്ലെ ....