മാറ്റിവെക്കാം നമുക്ക് നമ്മലെ
മാറ്റി മറിക്കാം കൂടെപ്പിരപ്പുകളെ
ചുമടെടുക്കാം ചൂട് കൊള്ളാം
എങ്കിലും നാട്ടിനും വീട്ടിനും തനലെകാം . .
ചോര നീരാകും വരെ ചുമട് താങ്ങിടാം
ചുട്ടു പൊള്ളുന്ന ചുടു മണലിനെ ച്ചുംബിചിടാം . .
അടിമയെന്നാക്കി തിരുത്തിടം വിസ ഉടയോന്റെ കൽകലിൽ കൊണ്ടു സമര്പ്പിചിടാം . .
ഉള്ളിലുരങ്ങും വിഗാരത്തെ ചെദിചിദാം
വീണ്ടും ഉണരാതിരിക്കാൻ . .
അച്ഛനമ്മമാർ മണ്ണോടു ചെര്ന്നിട്ടും
ഉട്ടിയില്ലൊരിട്ടു നീര് വറ്റിയ കണ്ണിൽനിന്നും . .
ആര്ക്കുവേണ്ടി ത്യജിക്കുന്നു എന്ന്
ചോദിച്ചിരുന്നു പലവട്ടം
ആരൊ പറഞ്ഞന്നും അവര്ക്ക് വണ്ടി എന്ന്
അരയിരുന്നവരെന്നു എന്നെനിക്കരിയില്ലയിരുന്നു
പെട്ടുകൂട്ടിയ മക്കലെയും തള്ളയെയും
കാനുവനുള്ളിൽ എപ്പോഴോ മുളപൊട്ടിയ മോഹത്താൽ തിരിച്ചു നടന്നു ഞാൻ
വർധക്യമെന്നെ നൊക്കി ഇളിച്ചു കാട്ടിയെങ്കിലും
വാശിയോടെ പ്രതീക്ഷകലെന്നെ ഇക്കിളി പെടുതി
സൌഭാഗ്യങ്ങളുടെ പടിയടച്ചു വന്നതാനെന്നരിഞ്ഞ ഭാര്യതൻ
മുഘതിന്നൊരു കിളി പോകുന്നത് കണ്ടു ഞാൻ . .
രണ്ടു മൂന്നു ദിനങ്ങള്കൊന്ടെൻ മക്കൾ പൊലും കൈവേടിഞ്ഞതിൽ പരിഭവമില്ലൊരിട്ടും
എന്തു ചെയ്യണമെന്നറിയാതെ പകച്ചു ഞാൻ നില്കവേ എൻ സ്നേഹിതാൻ വീണ്ടും എനെ തേടിയെത്തി
എന കണ്ണുനീരിനെ കഴുകി തലോടുവാൻ . .
എല്ലാം മരക്കാം. ദുഖമുന്ടെങ്കിലും കണ്ണുനീരില്ല രിട്ടും
ഹേ അറേബ്യാ അനന് ണീ എനിക്കന്യനെങ്കിൽ ഇന്നു ണീ എന്പ്രിയ തോഴനാണ് , അച്ചനാനംമയാണ് ,കൂടെപ്പിരപ്പും ഭര്യയും മക്കളും നീയാണ് .
മനസ്സിനകത്ത് ഒരു കുഴി കുത്തി
തന്റെ സ്വപ്നങ്ങളും നഷ്ടങ്ങലും ഒക്കെ കുഴിച്ചു മൂടാം നമുക്ക്
എന്നിട്ട് പിന്നിട്ടു പോന്ന വഴികളിലെ ഒരു പിടി നലല നാളുകളെ മത്രം മാറോടണച്ചു നമുക്കൊന്നുരങ്ങാം .. ..
ഒന്നുനരതിരുന്നെങ്കിൽ ഇന്നു മത്രം നിനച്ചു കൊണ്ട് . .
No comments:
Post a Comment