രാത്രിയുടെ അന്ധകാരത്തിന് നിന്റെ പുഞ്ചിരിയെ മറയ്ക്കുവാൻ കഴിയില്ല
മാൻപേടകളുടെ കണ്ണുകൾക്ക് നിന്റെ കണ്ണുകളെ തോൽപ്പിക്കുവാനും
പാതിരാ കാറ്റിന് നിന്റെ ഗന്ധത്തെ എന്നിൽ
നിന്ന് പറിച്ചു കൊണ്ടുപോകാനുമാവില്ല
മഞ്ഞു കാലത്തിനു നിന്റെ മാറിലെ ഇളം
ചൂടിനെ എന്റെ മുഖത്തു നിന്ന് മായ്ക്കാനും
മലകൾക്ക് സൂര്യനെ മറയ്ക്കുമ്പോലെ
നമ്മുടെ പ്രണയത്തെ ഒളിപ്പിക്കാൻ കഴിയില്ല
നീ എന്റെ അരികില്ലാതെ എങ്ങനെ ബദർ പോലും പ്രകാശപൂരിതമാകും
നമ്മുടെ മുഹബത്തിന്റെ ആഴത്തിനെ ഏതു
കടലിനോടാണ് ഉപമിക്കാൻ കഴിയുക
നിന്റെ ശ്വാസത്തിലല്ലാതെ എത്രനാൾ
എന്റെ ഹൃദയം നിലയ്ക്കാതിരിക്കും
അരുവികളുടെ മോഹന സംഗീതം എങ്ങനെ
നിന്നെ കൂടാതെ ഞാൻ ആസ്വദിക്കും
നീ കൂട്ടിനില്ലാതെ എങ്ങനെ നമ്മുടെ
ചിപ്പികളിൽ മുത്തുകൾ ജനിക്കും
നീ ഇല്ലാത്ത രാവുകളിൽ ഞാനെങ്ങനെ സിതാരകളുടെ പുഞ്ചിരി കാണും
നിൻ സാനിധ്യമില്ലെങ്കിൽ എങ്ങനെ എൻ പ്രതീക്ഷതൻ വീടകം ശൂന്യമല്ലാതാവും
എന്റെ കവിതകളിൽ നിനക്കെങ്ങനെ
മൗനയായിരിക്കാൻ സാധിക്കുന്നു
എങ്കിലും പ്രിയേ ഞാനിരിക്കുന്നു ഈ
ഗുൽമോഹറിൻ ചുവട്ടിൽ നിന്നെയും കാത്ത്
No comments:
Post a Comment